Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Special Story

Other Stories

പേടിപ്പെടുത്തി "ഖൂനി നദി'

ബര്‍മുഡ ട്രയാംഗിളിനെപ്പറ്റി കേട്ടിട്ടില്ലാത്തവര്‍ കുറവാണ്. എന്നാല്‍ നമ്മുടെ രാജ്യതലസ്ഥാനമായ ഡല്‍ഹിയിലുമുണ്ട് ഒരു "ബര്‍മുഡ ട്രയാം ഗിള്‍' എന്നത് എത്ര പേര്‍ക്കറിയാം. ഡല്‍ഹിയില്‍ രോഹിണി ജില്ലയിലൂടെ ഒഴുകുന്ന യമുനാ നദിയുടെ ഒരു ചെറിയ കൈവഴിയാണ് ഖൂനി നദിയെന്നും ഡല്‍ഹിയിലെ ബര്‍മുഡ ട്രയാംഗിള്‍ എന്നുമൊക്കെ അറിയപ്പെടുന്നത്.

"ഖൂനി’ എന്ന വാക്കിനര്‍ഥം രക്തമയമായ എന്നാണ്. ഈ നദിക്ക് ഈ പേരു വരാനുള്ള കാരണങ്ങളും അതുമായി ബന്ധപ്പെട്ട കഥകളും അല്‍പ്പം പേടിപ്പെടുത്തുന്നതാണ്.
കരയില്‍ എത്തുന്ന ആളുകളെ ഏതോ ഒരു അജ്ഞാതശക്തി നദിയിലേക്ക് വലിച്ചിടുന്നുവെന്നാണ് പ്രദേശത്ത് നിലനില്‍ക്കുന്ന വിശ്വാസം. അസാധാരണമാംവിധം നിരവധി മുങ്ങിമരണങ്ങള്‍ ഇവിടെ സംഭവിച്ചിട്ടുണ്ടെന്നത് ഈ വാദങ്ങള്‍ക്ക് ശക്തിപകരുന്നു.

പലതും ആത്മഹത്യകളായി കണക്കാക്കപ്പെടുന്നുണ്ടെങ്കിലും ദുരൂഹമായ സാഹചര്യങ്ങളില്‍ ആളുകള്‍ മരിക്കുന്നതും മൃതദേഹങ്ങള്‍ കണ്ടെത്താന്‍ സാധിക്കാത്തതുമാണ് ഈ നദിയെ ഭീതിജനകമായ ഒന്നാക്കി മാറ്റുന്നത്. ഇത്തരത്തില്‍ നിരവധിപേര്‍ മരിച്ചതിനാലാണ് നദിക്ക് രക്തമയ നദിയെന്ന പേരു ലഭിച്ചതെന്ന് കരുതപ്പെടുന്നു.

നദിയില്‍ അബദ്ധത്തില്‍ വീഴുന്നവര്‍ തിരികെ വരുന്നില്ലെന്നും നദി അവരെ ഉള്ളിലേക്ക് വലിച്ചെടുക്കുന്നുവെന്നുമാണ് പ്രദേശവാസികളുടെ വിശ്വാസം. നദിക്ക് ആഴം കുറവാണെങ്കിലും ഇവിടെ മുങ്ങിമരണങ്ങള്‍ കൂടുന്നതാണ് നാട്ടുകാരെ ഈ വിശ്വാസത്തിലേക്ക് നയിക്കുന്നത്.

ഒറ്റയ്ക്ക് തീരത്ത് എത്തുന്നവരെ നദി വശീകരിക്കുമെന്നും ഇതോടെ ആളുകള്‍ നദിയിലേക്ക് എടുത്തു ചാടുമെന്നും നാട്ടുകാര്‍ പറയുന്നു.

ഖൂനി നദിയുടെ പരിസരപ്രദേശങ്ങളില്‍ രാത്രികാലങ്ങളില്‍ നിലവിളി ശബ്ദങ്ങളും ഞരക്കവുമെല്ലാം കേള്‍ക്കുന്നതായും പ്രദേശവാസികള്‍ പറയുന്നു. മുമ്പ് ഇവിടെ മരിച്ചവരുടെ ആത്മാക്കളാണിതെന്നും സന്ധ്യ മയങ്ങുമ്പോഴാണ് നദിയിലെ ഈ അദൃശ്യ ശക്തികള്‍ പുറത്തുവരുന്നതെന്നും അവര്‍ വിശ്വസിക്കുന്നു.

നദിക്കരയിലേക്ക് ഒറ്റയ്ക്ക് പോവാന്‍ പ്രദേശവാസികള്‍ ആരെയും അനുവദിക്കാറില്ല. അങ്ങനെ പോയാല്‍ പിന്നൊരു തിരിച്ചുവരവുണ്ടാകില്ലെന്നും അവര്‍ പറയുന്നു. ഇതൊക്കെയാണ് നദിക്ക് ഡല്‍ഹിയുടെ ബര്‍മുഡ ട്രയാംഗിള്‍ എന്ന വിശേഷണം നേടിക്കൊടുക്കുന്നത്.

എന്നാല്‍ പ്രേതകഥകള്‍ നിരവധിയുണ്ടെങ്കിലും ഇതുമായി ബന്ധപ്പെട്ട ശാസ്ത്രീയ നിരീക്ഷണങ്ങള്‍ തികച്ചും വ്യത്യസ്തമാണ്. കാഴ്ചയില്‍ അത്ര വലിയ നദിയല്ലെങ്കിലും മഴക്കാലത്ത് നദിയില്‍ ജലനിരപ്പുയരുകയും തത്ഫലമായി വലിയ അടിയൊഴുക്കുണ്ടാകുകയും ചെയ്യും. ഇതില്‍ അകപ്പെടുന്ന ആളുകള്‍ക്ക് പൊങ്ങിവരാനാകില്ല. ഇത് അവരുടെ മരണത്തിനു കാരണമാ കുന്നു. കൂടാതെ നദിയില്‍ അപകടകരമായ ചുഴികളുള്ളത് മരണസാധ്യത ഇരട്ടിയാക്കുന്നു.

ചെളിയും മൃദുവായ മണലും നിറഞ്ഞിരിക്കുന്നതിനാല്‍ അപകടമറിയാതെ കാല്‍വയ്ക്കുന്ന ആള്‍ ചതുപ്പിലെന്നവണ്ണം ആഴങ്ങളിലേക്കു താഴ്ന്നുപോവുന്നതാണ് നദി വിഴുങ്ങുവെന്നും മറ്റുമുള്ള വിശ്വാസങ്ങള്‍ക്കാധാരം. തീരങ്ങളില്‍ വേലിക്കെട്ടുകളൊന്നുമില്ലാത്തതും ആളുകള്‍ അപകടത്തില്‍ പെടാനുള്ള സാധ്യത വര്‍ധിപ്പിക്കുന്നു.

അതേസമയം 1857ലെ ഒന്നാം സ്വാതന്ത്ര്യസമര കാലത്ത് കൊല്ലപ്പെട്ട വിമതരെയും ബ്രിട്ടീഷ് സൈനികരെയും ഈ നദിയില്‍ വലിച്ചെറിഞ്ഞിരുന്നുവെന്നും, അവരുടെ രക്തത്താല്‍ ചുവന്നതിനാലാണ് ഇതിന് "ഖൂനി നദി’ എന്ന പേര് വന്നതെന്നും ചില കഥകളുണ്ട്.

1970-80 കാലഘട്ടത്തില്‍ വിരലിലെണ്ണാവുന്ന വീടുകള്‍ മാത്രമാണ് പ്രദേശത്തുണ്ടായിരുന്നത്. ആ സമയത്ത് ഒട്ടേറെ അപകടങ്ങളും ഉണ്ടായി. ഇതിനൊന്നും കാര്യമായ ദൃക്സാക്ഷികളില്ലാഞ്ഞതിനാല്‍ അവയൊക്കെ പ്രേതകഥകളായി മാറുകയായിരുന്നു.

കാലം പിന്നെയും കഴിഞ്ഞപ്പോള്‍ ഈ കഥകളൊക്കെ ചേര്‍ന്ന് നദിക്ക് ഒരു രക്തദാഹിയുടെ പരിവേഷം നല്‍കുകയും ചെയ്തു. എന്തൊക്കെയായാലും ഇന്ന് ഡല്‍ഹിയിലെ ഏറ്റവും ഭീതിപ്പെടുത്തുന്ന സ്ഥലങ്ങളുടെ പട്ടികയില്‍ മുന്‍നിരയില്‍ തന്നെയാണ് ഖൂനി നദിയുടെ സ്ഥാനം.

Latest News

Corehub Up